ഫ്ളോറിഡ : മൈക്കലാഞ്ചലോയുടെ മാസ്റ്റർപീസ് എന്ന് വിളിക്കാവുന്ന സൃഷ്ടിയാണ് ദാവീദ്. ബൈബിൾ കഥാപാത്രമായ ഗോലിയാത്തിനെ കൊന്ന ദാവീദിന്റേതാണ് ഈ ശിൽപം. 5.17 മീറ്റർ നീളമുള്ള ശിൽപം പൂർണ നഗ്നനാണ്. എന്നിരുന്നാലും, ദാവീദിനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിയതിന് ഒരു പ്രിൻസിപ്പലിന് നഷ്ടമായത് സ്വന്തം ജോലി. ഫ്ലോറിഡയിലെ ഒരു സ്കൂൾ പ്രിൻസിപ്പലിനാണ് ജോലി രാജിവയ്ക്കേണ്ടിവന്നത്.
ഫ്ലോറിഡയിലെ ടാലഹാസി ക്ലാസിക്കൽ സ്കൂളിലെ പ്രിൻസിപ്പൽ ഹോപ്പ് കാരസ്കുലയ്ക്കെതിരെ ഒരു രക്ഷിതാവ് മാനേജ്മെൻ്റിന് പരാതി നൽകുകയായിരുന്നു. ഇതേതുടർന്നാണ് പ്രിൻസിപ്പലിനോട് രാജിവയ്ക്കാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടത്. നവോത്ഥാന കലകളെക്കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കുകയായിരുന്നു അധ്യാപകൻ. എന്നിരുന്നാലും, ടീച്ചർ മൈക്കലാഞ്ചലോയുടെ പ്രശസ്ത ചിത്രമായ ദാവീദിനേയും പരിചയപ്പെടുത്തി. എന്നാൽ ഇതറിഞ്ഞ ഒരു രക്ഷിതാവിന് ദേഷ്യം വന്നു. വിദ്യാർത്ഥികൾക്ക് അശ്ലീല ദൃശ്യങ്ങൾ പരിചയപ്പെടുത്തിയെന്നാണ് രക്ഷകർത്താവിന്റെ പരാതി.
11 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കാണ് ടീച്ചർ ഈ ക്ലാസ് എടുത്തിരുന്നത്. നവോത്ഥാന കലകളെക്കുറിച്ചുള്ള ഒരു പാഠമായിരുന്നു അത്. മൈക്കലാഞ്ചലോയുടെ ‘ക്രിയേഷൻ ഓഫ് ആദം’, ബോട്ടിസെല്ലിയുടെ ‘ബർത്ത് ഓഫ് വീനസ്’ എന്നിവയെക്കുറിച്ചും പരാമർശമുണ്ടായിരുന്നു. എന്നാൽ അശ്ലീലമാണ് കുട്ടികളെ പരിചയപ്പെടുത്തിയതെന്ന് ഒരു രക്ഷിതാവ് പരാതിപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക