ഈ മാസം 19നാണ് 2000 രൂപ കറൻസി വിനിമയത്തിൽ നിന്നും പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. ഇതേത്തുടർന്ന് സ്വർണവും വെള്ളിയും വാങ്ങുന്നവരുടെ എണ്ണത്തിൽ മുൻ ദിവസങ്ങളെ അപേക്ഷിച്ച് വർദ്ധനവ് ഉണ്ടായത്. എന്നാൽ ഇത് 2016നെ അപേക്ഷിച്ചു കുറവാണ്.
2000 രൂപ നോട്ട് നൽകി സ്വർണം വാങ്ങുന്നതിന് കടുത്ത കെവൈഎഫ്ഐ മാനദണ്ഡങ്ങൾ പാലിക്കണമെന്നതുകൊണ്ടുതന്നെ സ്വർണം വാങ്ങാൻ പഴയപോലെ ഉള്ള തിരക്ക് ആളുകൾ കാണിക്കുന്നില്ല.ഉപയോക്താക്കൾ ഡിജിറ്റൽ പെയ്മെന്റുകളിൽ കൂടുതൽ താല്പര്യം കാണിക്കുന്ന ഈ കാലത്ത് 2000 ത്തിന്റെ കറൻസി നോട്ടുകൾ പിൻവലിക്കുന്നത് ഇന്ത്യയിലെ സ്വർണ്ണ വ്യാപാരത്തിൽ വലിയ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ സായം മെഹ്റ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക