2023 ടെക്കികളെ സംബന്ധിച്ചിടത്തോളം മോശം വർഷമാണ്. ആഗോളതലത്തിൽ ഏകദേശം 2 ലക്ഷം ടെക് ജീവനക്കാർക്കാണ് ജോലി നഷ്ടമായത്. വമ്പൻ കമ്പനികൾ മുതൽ സ്റ്റാർട്ട് അപ്പുകൾ വരെ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളായ മെറ്റ, ബി.ടി, വോഡഫോൺ തുടങ്ങി നിരവധി കമ്പനികളാണ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.
ഈ വർഷം ഇതുവരെ 695 ടെക് കമ്പനികൾ ഏകദേശം 1.98 ലക്ഷം ജീവനക്കാരെയാണ് പുറത്താക്കിയതായി Layoffs.fyi യുടെ ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്ഷം1,046 കമ്പനികളിൽ നിന്നായി 1.61 ലക്ഷം ജീവക്കാരെയായിരുന്നു പിരിച്ചുവിട്ടത്. ഈ വർഷം ജനുവരിയിൽ മാത്രം, ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, സെയിൽസ്ഫോഴ്സ് തുടങ്ങിയ വമ്പൻ കമ്പനികളിൽ ആഗോളതലത്തിൽ ഒരു ലക്ഷത്തോളം ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടു.
സാമ്പത്തികപ്രതിസന്ധിയെത്തുടർന്നാണ് വിവിധ കമ്പനികളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടാൻ കാരണം. വെറും നാല് മാസത്തിനിടെ രണ്ട് ലക്ഷത്തോളം പേർക്ക് തൊഴിൽനഷ്ടമായത് ആശങ്കയുണർത്തുന്ന വസ്തുതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക