ധോൽപൂരിൽ: ഏഴ് വയസുകാരിയെ വിവാഹം കഴിക്കാനായി മധ്യവയസ്കന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെൺകുട്ടിയെ വിറ്റതെന്ന് പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ ധോൽപൂരിലാണ് സംഭവം.
38-കാരനായ ഭൂപൽ സിങ് ആണ് 4.50 ലക്ഷം പിതാവിന് കൊടുത്ത് പെൺകുട്ടിയെ വാങ്ങിയത്. മെയ് 21-ന് ഇയാൾ പെൺകുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.
മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം ഗ്രാമത്തിൽ താമസമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പെൺകുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി.വൈ.എസ്.പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക