ഒരുമിച്ചുനിന്നാല്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രതികരിച്ചു മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. തനിക്കെതിരെ തിരിഞ്ഞ സച്ചിൻ പൈലറ്റിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച ഗെഹ്ലോട്ട് എല്ലാവരും ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കണമെന്നും പറഞ്ഞു.
ഈ മാസം അവസാനത്തോടെ താൻ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സച്ചിൻ പൈലറ്റ് മെയ് 15-ന് പ്രഖ്യാപിച്ചിരുന്നു. വസുന്ധര രാജെ മുഖ്യമന്ത്രിയായിരുന്ന കാലത്തെ അഴിമതിക്കേസുകളില്‍ ഉന്നതതല അന്വേഷണം വേണമെന്നാണ് സച്ചിൻ ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം.
ചില നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്ക് അന്ത്യശാസനം നല്കിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് എല്ലാം മാധ്യമസൃഷ്ടിയാണ് എന്നായിരുന്നു ഗെഹ്ലോട്ടിന്റെ പ്രതികരണം. അതിലൊന്നും തങ്ങള്‍ വിശ്വസിക്കുന്നില്ല. കോണ്‍ഗ്രസ് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ നടന്നതായി ഗെഹ്ലോട്ട് സമ്മതിച്ചു. ചര്‍ച്ചകളില്‍ എല്ലാവര്ക്കും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അതിന് ശേഷം പാര്‍ട്ടി പ്രസിഡന്റ് ഒരു തീരുമാനമെടുത്താൻ അത് അംഗീകരിച്ച് പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക