വരാനിരിക്കുന്ന ബലിപെരുന്നാളും മധ്യവേനലവധിയും മുന്നിൽക്കണ്ട് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ച് പ്രവാസികളുടെ യാത്ര ദുഷ്കരമാക്കിയിരിക്കുകയാണ് എയർലൈനു കൾ.
യുഎഇയിലെ സ്കൂളുകൾ മധ്യവേനൽ അവധിക്കായി ജൂൺ അവസാനത്തോടെ അടയ്ക്കും. ജൂൺ 28ന് ബലിപെരുന്നാൾ ആകാനാണ് സാധ്യത. ഈ സാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചത് പ്രവാസികളോടുള്ള വിമാനകമ്പനികളുടെ കൊള്ള തന്നെയാണ്.ദുബായ് ഷാർജ എന്നിവിടങ്ങളിലേക്ക് കണ്ണൂരിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സർവീസ് നടത്തുന്നത് എന്നതും കോഴിക്കോട്ടേക്കുള്ള സർവീസുകൾ എയർ ഇന്ത്യ മാർച്ച് അവസാനം മുതൽ നിർത്തിയതും വിമാന ടിക്കറ്റ് നിരക്കിലെ ഈ വർദ്ധനയ്ക്ക് കാരണമായിട്ടുണ്ട്.
സാധാരണ സമയങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഏകദേശം22,000 രൂപയിൽ താഴെ ടിക്കറ്റ് നിരക്കുള്ള സ്ഥാനത്ത് നിലവിൽ 45,000 രൂപയ്ക്ക് മുകളിലാണ് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്ക്ക് നൽകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക