മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക വിവരം. ജ്വാലയുടെ ഒരു കുട്ടി രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. രണ്ട് മാസം മുമ്പാണ് ജ്വാല നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ജ്വാലയുടെ നാലാമത്തെ കുഞ്ഞിനെ പാൽപൂരിലെ ആശുപത്രിയിലേക്ക് മാറ്റി. തുടർ ചികിത്സയ്ക്കായി നമ്പിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധരുമായി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടുവരികയാണ്. ചീറ്റക്കുട്ടികൾക്ക് എട്ടാഴ്ച പ്രായമുണ്ടായിരുന്നു. നേരത്തെ കുനോ നാഷണൽ പാർക്കിൽ മൂന്ന് വലിയ ചീറ്റകളും ചത്തിരുന്നു.
പരിസ്ഥിതി മന്ത്രാലയമാണ് ഇന്ത്യയിൽ ചീറ്റകളെ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി നമീബിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽനിന്നും ചീറ്റകളെ കൊണ്ടുവന്നത്. മൊത്തം 20 ചീറ്റകളെ കൊണ്ടുവന്നതിൽ മൂന്നെണ്ണം വിവിധ ആരോഗ്യകാരണങ്ങളാൽ കഴിഞ്ഞ മാസങ്ങളിൽ ചത്തിരുന്നു. ബാക്കിയുള്ള ചീറ്റകളെ സൂക്ഷമായി നിരീക്ഷിച്ച് പോരുകയാണ് അധികൃതർ
പ്രതികരിക്കാൻ ഇവിടെ എഴുതുക