മണിചെയിൻ മാതൃകയിൽ കേരളത്തിൽ ലഹരി വിൽപ്പന വർധിക്കുന്നു. ഇത്തരത്തിലുള്ള ഒരുപാട് കേസുകൾ ശ്രദ്ധയിൽ പെട്ടതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ഇന്റലിജൻസ് വിഭാഗവും സംസ്ഥാന എക്സൈസ് ഇന്റലിജൻസ് വിഭാഗവും റിപ്പോർട്ട് ചെയ്തു.
തിരുവനന്തപുരം,കോഴിക്കോട്,കൊച്ചി എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട് ലഹരിവ്യാപനം തടയാൻ എക്സൈസ്-കസ്റ്റംസ് സംയുക്ത ഓപ്പറേഷനും തുടക്കമായി. ആലുവയിൽ ലഹരികടത്തു കേസിൽ അറസ്റ്റിലായഎസ് ഐ യുടെ മകൻ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി വിതരണ സംഘത്തിലെ രണ്ടാമത്തെ കണ്ണിയിലായിരുന്നു ഉൾപ്പെട്ടിരുന്നത്. കേസിൽ മുഖ്യ പ്രതിയായ മകനെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചതിന് എസ് ഐ യെയും കേസിൽ പ്രതിയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക