പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയ 20കാരനെതിരെ വധുവിന്റെ പിതാവിന്റെ പരാതി. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പിലൂടെ മകളെ വിവാഹം ചെയ്തെന്നാണ് ആരോപണം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
21 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റും വ്യാജ ആധാർ കാർഡും നിർമിച്ച് പെൺകുട്ടിയുടെ വീട്ടുകാരെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ഗണേഷ് ദത്താത്രേയ ജാദവ് എന്ന യുവാവിനെയാണ് അളന്ദി പൊലീസ് അറസ്റ്റ് ചെയ്തത്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. ഈ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ പ്രായം എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക