ഡൽഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. ജന്തര്‍ മന്തറിൽ നിന്നും പ്രതിഷേധ പ്രകടനവുമായി എത്തിയ ഗുസ്തി താരങ്ങൾക്കും, സംഘാടകർക്കുമെതിരെയാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നത്. കലാപ ശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത താരങ്ങളെ പൊലീസ് പിന്നീട് വിട്ടയച്ചു.
പ്രതിഷേധത്തിനെതിരായ പോലീസ് നടപടിക്ക് പിന്നാലെ കസ്റ്റഡിയിലെടുത്ത സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, തുടങ്ങിയ താരങ്ങളെ പോലീസ് വിട്ടയച്ചു. എന്നാല്‍ ബജ്റങ് പൂനിയ കസ്റ്റഡിയില്‍ തുടരുകയാണ്.
പ്രതിഷേധത്തിനിടയിൽ ബലം പ്രയോഗിച്ചും വലിച്ചിഴച്ചമാണ് പോലീസ് താരങ്ങളെ കസ്റ്റഡിയിലെടുത്തത്. ഗുസ്തി താരങ്ങൾക്കെതിരെ പോലീസ് നടത്തിയ കയ്യേറ്റത്തിൽ രാജ്യവ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അരവിന്ദ് കെജ്‌രിവാൾ നേതാക്കളും, ഒളിംപ്യന്‍ നീരജ് ചോപ്ര തുടങ്ങിയ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം ബ്രിജ് ഭൂഷണിനെ അറസ്റ്റ് ചെയ്യണമെന്നും ഒപ്പം ജന്തർമന്തറിൽ പ്രതിഷേധിച്ച ഗുസ്തിക്കാരെ തടഞ്ഞുവച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പോലീസ് കമ്മീഷണർക്ക് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക