തമിഴ് സംഗീത സംവിധായകനും നടനുമായ ജി.വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും വേര്‍പിരിയുന്നു. ഒരുമിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും 11 വര്‍ഷത്തെ വിവാഹജീവിതം അവസാനിപ്പിക്കുകയാണെന്നും ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഇരുവരും വിവാഹമോചിതരാകുന്നു എന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെയാണ് വേർപിരിയൽ വാർത്ത പങ്കുവച്ചത്.
‘ നീണ്ട ആലോചനകൾക്കൊടുവിൽ, സൈന്ധവിയും ഞാനും ചേർന്ന് 11 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. പരസ്പര ബഹുമാനത്തെ മാനിച്ച്, ഞങ്ങളുടെ മനസമാധാനവും മുന്നോട്ടുള്ള ജീവിതവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഈ അവസരത്തിൽ ഞങ്ങളുടെ സ്വകാര്യത മാനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് മാദ്ധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങൾ ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഈ വേർപിരിയൽ. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ്.’ ജിവി പ്രകാശ് കുറിച്ചു. ഇതേ കുറിപ്പ് സൈന്ധവിയും പങ്കുവച്ചിട്ടുണ്ട്.
സ്കൂൾ കാലഘട്ടം മുതൽ പ്രണയത്തിലായിരുന്ന ജിവി പ്രകാശും സൈന്ധവിയും 2013 ലാണ് വിവാഹിതരായത്. 2020 ലാണ് ഇരുവരുടെയും മകൾ അൻവി ജനിച്ചത്. ജിവി പ്രകാശ് ഈണം നൽകിയ നിരവധി ഗാനങ്ങൾ സൈന്ധവി ആലപിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ഒരുമിച്ച് ഗാനങ്ങൾ ആലപിക്കുന്നതിന്റെ നിരവധി വീഡിയോകൾ പങ്കുവച്ചിരുന്നു. ഇവയെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവയായിരുന്നു.
എ.ആര് റഹ്മാന്റെ സഹോദരി എ.ആര് റെയ്ഹാനയുടേയും ജി വെങ്കിടേഷിന്റേയും മകനാണ് ജി.വി പ്രകാശ്. ജെന്റില്മാന് എന്ന ചിത്രത്തില്‍ എ.ആര് റഹ്മാന് ഈണമിട്ട പാട്ട് പാടിയാണ് സിനിമാരംഗത്തേക്കുള്ള വരവ്. പിന്നീട് സംഗീത സംവിധായകനായും നടനായും നിര്‍മാതാവായും തിളങ്ങി. കര്‍ണാടക സംഗീതജ്ഞ കൂടിയായ സൈന്ധവി 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ജി.വി പ്രശാക് കുമാറിനൊപ്പവും നിരവധി പാട്ടുകള്‍ പാടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക