മാധ്യമ പ്രവർത്തകനും ഈനാട്, റാമോജി ഫിലിം സിറ്റി എന്നിവയുടെ സ്ഥാപകനുമായ രാമോജി റാവു അന്തരിച്ചു. ശനിയാഴ്ച രാവിലെ ഹൈദരാബാദിൽ വെച്ചാണ് അന്ത്യം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയേയായാണ് മരണമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പുലർച്ചെ 3.45 ഓടെയാണ് മരിക്കുന്നത്.
റാവുവിന്റെ വിയോഗത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിച്ചു. റാവുവിനൊപ്പമുള്ള തന്റെ ചിത്രം പങ്കുവെച്ച്, ഇന്ത്യൻ മാധ്യമങ്ങളിൽ വിപ്ലവം സൃഷ്ടിച്ച വ്യക്തിയെയാണ് രാമോജി റാവുവെന്ന് പ്രധാനമന്ത്രി ഓർമിച്ചു.
1936 നവംബർ 16 നാണ് രാമോജി റാവു ജനിക്കുന്നതിന്. അദ്ദേഹം ഒരു വ്യവസായിയും മാധ്യമ സംരംഭകനും ചലച്ചിത്ര നിർമ്മാതാവുമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രം, രാമോജി ഫിലിം സിറ്റി, ഈനാട് ന്യൂസ് പേപ്പർ, ടിവി ചാനലുകളുടെ ETV നെറ്റ്വർക്ക്, ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ് എന്നിവ ഉൾപ്പെടുന്ന രാമോജി ഗ്രൂപ്പിന്റെ തലവനാണ്.
മാർഗദർശി ചിറ്റ് ഫണ്ട്, പ്രിയ അച്ചാറുകൾ, ഡോൾഫിൻ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, കലാഞ്ജലി ഷോപ്പിംഗ് മാൾ, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നിവ രാമോജി റാവുവിന്റെ മറ്റ് ബിസിനസ്സ് സംരംഭങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക