ഹൈദരാബാദ്: ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സയൻസ് ഫിക്ഷൻ മിത്തോളജിക്കല്‍ ചിത്രമാണ് ‘കൽക്കി 2898 എഡി’. ജൂണ്‍ 27ന് റിലീസ് ചെയ്തത് മുതൽ ഗംഭീരമായ റിപ്പോര്‍ട്ടാണ് ചിത്രം നേടുന്നത്. പുരാണകഥകളെ ഫ്യൂച്ചറിസ്റ്റിക് വീക്ഷണത്തോടെ അവതരിപ്പിച്ച ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്, കമല്‍ ഹാസന്, ദീപിക പദുകോണ്‍ തുടങ്ങിയ ഗംഭീര താരനിര അണിനിരക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട ആദ്യദിനത്തിലെ കളക്ഷനിലും ചിത്രം ഗംഭീര പ്രകടനം റിലീസ് ദിനത്തില്‍ നടത്തിയെന്ന് തെളിയിക്കുന്നു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ ദിവസം ചിത്രം നേടിയത് 191.5 കോടി ആണെന്ന് നിര്‍മ്മാതാക്കളായ വൈജയന്തി മൂവീസ് അറിയിച്ചു. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് കൽക്കി 2898 എഡി.
ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതായിരിക്കും പ്രഭാസിന്റെ കല്‍ക്കി 2898 എഡിയുടെ പ്രമേയം. അവസാനിക്കുന്നത് 2898 എഡിയിലുമായിരിക്കുമെന്നും വ്യക്തമാക്കിയ സംവിധായകൻ നാഗ് അശ്വിൻ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ കഥ 6000 വര്‍ഷങ്ങളിലായി വ്യാപരിച്ച് നില്‍ക്കുന്നതായിരിക്കും എന്നും പറഞ്ഞു. കല്‍ക്കി 2989 എഡിക്ക് ഒമ്പത് ഭാഗങ്ങളുണ്ടാകും എന്ന് നടൻ അഭിനവ് ഒരു അഭിമുഖത്തില്‍ പറഞ്ഞതായി ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സി അശ്വനി ദത്താണ് പ്രഭാസ് ചിത്രത്തിന്റെ പ്രധാന നിര്‍മാതാവ്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയൻസ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് പ്രഭാസ് ചിത്രത്തിന്റെയും പാട്ടുകള്‍ ഒരുക്കുന്നതെന്നതും ആകാംക്ഷയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക