തിരുവനന്തപുരം: കേരളത്തിലെ സർവകലാശാലകളിലെ നാല് വർഷ ബിരുദ കോഴ്സുകൾക്ക് ഇന്ന് ആരംഭം. തിരുവനന്തപുരത്ത് വെച്ച് ഉച്ചക്ക് 12 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാല് വർഷ ബിരുദ കോഴ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരത്തെ ഗവൺമെന്റ് വനിതാ കോളേജിൽ വെച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുക .
മുൻ വർഷങ്ങളിലേത് പോലെ തന്നെ മൂന്നാം വർഷം ഡിഗ്രി കോഴ്സ് അവസാനിപ്പിക്കാനുള്ള ഒപ്ഷൻ നാല് വർഷ ബിരുദ കോഴ്സുകളിലും പരിഗണിച്ചിട്ടുണ്ട്. ഒന്നെങ്കിൽ മൂന്നാം വർഷം ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകൾ ചെയ്യാനോ ജോലിയിൽ പ്രവേശിക്കുകയോ ചെയ്യാം, അല്ലെങ്കിൽ നാലാം വർഷവും കോഴ്സ് തുടർന്ന് ഓണേഴ്സ് ബിരുദം സ്വന്തമാക്കാം.
ഗവേഷണം നടത്താൻ താത്പര്യമുള്ളവർക്ക്, ഓണേഴ്സ് വിത്ത് റിസേർച്ച് ബിരുദധാരികളാകാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് പഠനത്തിലെ പുതിയ മാറ്റം. ഇഷ്ടമുള്ള വിഷയങ്ങളുടെ കോമ്പിനേഷൻ സെലക്ട് ചെയ്ത് സ്വയം കോഴ്സ് രൂപകല്പന ചെയ്യാനാകുന്ന തരത്തിലാണ് കരിക്കുലം.
നാല് വർഷ ബിരുദ കോഴ്സിനെതിരെ വ്യാപക വിമർശനവും വന്നിരുന്നു. ഒരു വിഷയത്തിലും ആഴത്തിലുള്ള അക്കാദമികപഠനം കഴിയില്ലെന്ന ആശങ്കയാണ് വിദ്യാഭ്യാസ വിദഗ്ധർ ഉന്നയിക്കുന്നത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലെന്നും വിമർശനമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക