മലപ്പുറം: വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. അത്താണിക്കലിൽ മാത്രം 284 പേർക്ക് മഞ്ഞതപിത്ത ബാധ സ്ഥിരീകരിച്ചു. വള്ളിക്കുന്ന്, മൂന്നിയൂർ, ചേലേമ്പ്ര, തേഞ്ഞിപ്പലം തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നത്. ഇതോടെ വള്ളിക്കുന്ന് മണ്ഡലത്തിലെ മഞ്ഞപിത്ത ബാധിതരുടെ എണ്ണം 459 ആയി ഉയർന്നു.
രോഗം ബാധിച്ച് ചികിത്സയിലിരുന്ന 15 വയസുകാരി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പ്രദേശത്തിലെ സ്കൂളുകൾക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് . വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കി.
അതേസമയം, കോഴിപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഷിഗല്ല ബാധ സ്ഥിരീകരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. കോഴിപ്പുറത്ത് വെണ്ണായൂര്‍ എഎംഎല്‍പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഷിഗല്ല ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധയേറ്റ 127 കുട്ടികള്‍ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ചികിത്സ തേടിയതില്‍ നാല് കുട്ടികളെ പരിശോധിച്ചതില്‍ ഷിഗല്ല ബാധ ഉള്ളതായി കണ്ടെത്തി. മറ്റ് കുട്ടികളിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇവരിൽ ആര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
നിലവില്‍ ആരും ആശുപത്രിയിൽ ചികിത്സയിലില്ല. വിദ്യാര്‍ത്ഥികള്‍ കഴിച്ച ഭക്ഷ്യ വസ്തുക്കളുടെ പരിശോധനാ റിപ്പോര്‍ട്ട് ഇതുവരെ കിട്ടിയിട്ടില്ല. ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരയ മൂലമാണ് ഷിഗെല്ല രോഗം പടരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക