കൊച്ചിയിൽ ഫുട്ബോൾ മതിയെന്ന് ആജീവനാന്ത വിലക്ക് നേരിടുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്.കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം ഭാവിയിൽ ഉണ്ടാകട്ടേയെന്നും ക്രിക്കറ്റ് താരം.ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്ത് നടത്തണമെന്ന് ശ്രീശാന്ത് പറഞ്ഞു. കേരളത്തില്‍ ഫുട്ബോള്‍ മുന്നേറികൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ഐ.എസ്.എല്‍ മല്‍സരങ്ങള്‍ നല്ല രീതിയിലാണ് കൊച്ചിയില്‍ സംഘടിപ്പിച്ചത്.
അതേസമയം കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മല്‍സരം നടത്തുന്നതിനെച്ചൊല്ലി കേരള ക്രിക്കറ്റ് അസോസിയേഷനും കേരള ഫുട്ബോള്‍ അസോസിയേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി.ഇന്ത്യ-വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യും.
ആവേശക്കടല്‍ സൃഷ്ടിക്കുന്ന ഫുട്ബോള്‍ നടക്കുന്ന സ്റ്റേഡിയം ക്രിക്കറ്റിന് വിട്ടുകൊടുത്താല്‍ ഗ്രൗണ്ടിനെ ബാധിക്കുമെന്ന വിമര്‍ശനം പ്രസക്തമാണ്. ഇരുസംഘടനകളുടേയും ഭാരവാഹികളുമായി കായികമന്ത്രി എ.സി.മൊയ്തീന് ഫോണില്‍ ചര്‍ച്ചനടത്തി. കലൂര്‍ സ്റ്റേഡിയത്തിലെ ഫുട്ബോള്‍ ടര്ഫിന് കേടുവരുത്തുന്ന കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് മന്ത്രി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചിയില്‍ ക്രിക്കറ്റിനായി ഒരു സ്റ്റേഡിയം ആവശ്യമാണെന്നും കെ.സി.എ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പി. രാജീവ് സി പി എം എറണാകുളം ജില്ലാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക