ഒരു വര്‍ഷത്തെ കണക്കെടുക്കുമ്പോൾ മറ്റ് രാജ്യങ്ങളെക്കാള്‍ 1000 മണിക്കൂറുകള്‍ കൂടുതലായി ആളുകള്‍ ജോലി ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ദക്ഷിണ കൊറിയ പുതിയ നിയമം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
രാത്രി എട്ടിന് ശേഷം ജോലി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ദക്ഷിണ കൊറിയ. മാര്‍ച്ച് 30 മുതൽ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഏപ്രില്‍ രണ്ടാമത്തെ ആഴ്ച്ചയും നാലാമത്തെ ആഴ്ചയും കൂടാതെ എല്ലാ വെള്ളിയാഴ്ചയും 7.30 യോടെ ജോലി നിർത്തും.
മേയ് ആദ്യവാരത്തോടെ എല്ലാ വെള്ളിയാഴ്ചയും 7 മണിയോടെജോലി നിര്‍ത്താനാണ് നിര്‍ദേശം. മുന്‍പ് ഫ്രാന്‍സും ഒരു ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയും ഇത്തരത്തിൽ സമാനമായ രീതിയില്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക