പാലക്കാട്: സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ തമിഴ് നാട് എ എസ് ഐ കൊല്ലപ്പെട്ട കേസിൽ രണ്ടു തമിഴ് നാട്ടുകാർ പാലക്കാട് കസ്റ്റഡിയിൽ. സെയ്ദ് ഇബ്രാഹിം അബ്ബാസ് എന്നിവരെ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. തമിഴ് നാട് ക്യൂ ബ്രാഞ്ച് രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണ്.
കേസിലെ പതികൾക്കു കഴിഞ്ഞ ദിവസം ഡൽഹിയിൽ പിടിയിലായ തീവ്രവാതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഇവർക്കൊപ്പമുള്ള നാല് പേരാണ് എ എസ് ഐയെ കൊലപ്പെടുത്തിയതെന്നും ആണ് തമിഴ് നാട് പോലീസിന്റെ നിഗമനം. പ്രതികളുടെ ലക്ഷ്യം വ്യക്തമായിട്ടില്ല എന്ന് കന്യാകുമാരി എസ പി എ.കെ ശ്രീനാഥ് പറഞ്ഞു.
അക്രമശേഷം ഇവർ കേരള അതിർത്തിയിലേക്ക് തന്നെയാണ് ഓടിയത്.പ്രതികൾ കേരളത്തിൽ ഉണ്ടാകുമെന്നു സംശയിക്കുന്നതായും ശ്രീനാഥ് പറഞ്ഞ്.
പ്രതികളായ അബ്ദുൽ ഷമീറിനും തൗഫീഖിനും ഉള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. തമിഴ് നാട്ടിലെ വിവിധ കൊലപാതക കേസുകളിലും വർഗീയ കലാപങ്ങളുമായി ബന്ധമുള്ള ചില കേസുകളിലും ഇവർക്ക് ബന്ധമുണ്ട്.
ആ ശൃംഖലയിൽ പെട്ടവർ തന്നെയാണ് ഏവരും എന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക