തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതിയിൽ സ്കൂളുകളും കോളേജുകളും അടയ്ക്കുകയും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോഴും ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. ജനതാകർഫ്യൂവിന്റെ തലേദിവസം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ വഴിവിറ്റത് 63.92 കോടിയുടെ മദ്യം ആണെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ദിവസേന 28 മുതൽ 30 കോടിയുടെ മദ്യം വരെ വിൽക്കുന്ന സ്ഥാനത്താണ് കർഫ്യൂവിന്റെ തലേ ദിവസം വൻ വില്പന ഉണ്ടായത്. ബിവറേജസ് കോർപ്പറേഷനിലെ മാത്രം കണക്കാണിത്. കൺസ്യൂമർ ഫെഡിന് കീഴിലുള്ള മദ്യവില്പന ശാലകളിലെ കണക്ക് പുറത്തുവരാനുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ. അന്ന് ബെവ്കോ- കഎസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും ബാറുകളും അടഞ്ഞു കിടന്നു. തലേ ദിവസം ശനിയാഴ്ച മദ്യവിൽപ്പന പൊടിപൊടിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞവർഷം ഇതേദിവസത്തെ വിൽപന 29.23 കോടി രൂപയായിരുന്നു. വിൽപനയിൽ 118.68% വർദ്ധനവാണുണ്ടായത്. ശരാശരി 26 കോടിയുടെ മദ്യവില്പനയാണു സംസ്ഥാനത്ത് ഒരു ദിവസം നടക്കുന്നത്.
അതായത് മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെക്കാൾ118 ശതമാനത്തിന്റെ വർദ്ധനയുണ്ടായെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗികമായി കണക്കുകൾ പുറത്തുവിടാൻ ബെവ്ക്കോ തയ്യാറായിട്ടില്ല. സംസ്ഥാനത്താകെ 265 മദ്യവിൽപനശാലകളാണു ബവ്റിജസ് കോർപറേഷനുള്ളത്.
ജനതാ കർഫ്യു തലേന്നത്തെ കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിലെയും കള്ളു ഷാപ്പിലെയും വില്പന കണക്ക് പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക