കോവിഡ് 19നെ തടയുന്നതിനായി ഇന്ത്യന്‍ റെയില്‍വേയും. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ട്രെയിനുകളെല്ലാം നിശ്ചലമായ ഈ സാചര്യത്തില്‍ ട്രെയിനുകളെ ഐസൊലേഷന്‍ വാര്ഡുകളാക്കാനാണ് റെയില്‍വെയുടെ പുതിയ പദ്ധതി. ഇതിനായി കപൂര്‍ത്തലയിലെ റെയില്‍വെ കോച്ച് ഫാക്ടറി എല്‍.എച്ച്.ബി കോച്ചുകളെ ഐസോലേഷന് വാര്ഡുകളാക്കുകയും ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാനുമുള്ള ശ്രമത്തിലാണ്.
കോവിഡിന്റെ സാമൂഹ്യ വ്യാപനത്തെ തടയാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ഉന്നത ഉദ്ധ്യോഗസ്ഥരോട് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങള്‍ കടക്കുകയാണെങ്കില്‍ ഗ്രാമീണ വിദൂര മേഘലയിലുള്ളവര്‍ കഷ്ടപ്പെടുന്ന അവസ്ഥ വരും. ഇതിനെ മറികടക്കാനാണ് ട്രെയിനുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കുന്നത്. അതിനായുള്ള എല്ലാ നിര്‍ദേശങ്ങളും ലഭിച്ചുകഴിഞ്ഞെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്ലാ സൗകര്യങ്ങളോടുകൂടിയ ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണം ആദ്യ ഘട്ടത്തില്‍ പരീക്ഷണടിസ്ഥാനം തുടങ്ങാനാണ് തീരുമാനം. രൂപകല്പന കഴിഞ്ഞാല്‍ കോച്ചിനെ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ അധിക സമയം വേണ്ടി വരില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പക്ഷെ, വെന്റിലേറ്ററുകളുടെ നിര്‍മ്മാണം വെല്ലുവിളിയാണ്. റിവേഴ്സ് എന്‍ജിനിയറിങ്ങിലൂടെ ഒരു പ്രോട്ടോടൈപ് നിര്‍മ്മിക്കാന്‍ ഐ.സി.എഫ് ചെന്നൈ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എങ്കിലും ശ്രമം തുടരുകയാണ്. ഇന്ത്യയൊട്ടാകെ വെന്റിലേറ്ററുകളുടെ ക്ഷാമം നേരിടുകയാണ്. ചുരുങ്ങിയത് 40,000 വെന്റിലേറ്ററുകളെങ്കിലും ആവശ്യമായതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക