കൊല്ലം: മരിച്ചെന്ന് അറിയിപ്പ് ലഭിച്ച സ്ത്രീയെ ആശുപത്രിയില്‍ ജീവനോടെ കണ്ട് ബന്ധുക്കള്‍. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സംഭവം. നിലമേല്‍ സ്വദേശിിനി ലൈലാ ബീവി (62) മരിച്ചെന്ന് ബന്ധുക്കള്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ആംബുലന്‍സുമായി എത്തിയപ്പോഴാണ് ലൈലാബീവി ആശുപത്രിയില്‍ സന്തോഷവതിയായി കഞ്ഞി കുടിച്ചിരിക്കുന്നത് കാണുന്നത്. പൊലീസിന് പറ്റിയ പിഴവാണ് ഇല്ലാത്ത മരണ വാര്‍ത്ത സംഭവത്തിനു പിന്നിലെന്നാണ് പരാതി. ലൈലാബീവി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പൊലീസ് ഇവരുടെ ബന്ധുക്കളെ അറിയിച്ചതെന്നാണ് ആക്ഷേപം.
ഇക്കഴിഞ്ഞ പതിനഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ച ലൈലാ ബീവിയെ ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായെങ്കിലും കൂട്ടിക്കൊണ്ടു പോകാന്‍ ബന്ധുക്കള്‍ എത്തിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി അധികൃതര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് അറിയിപ്പ് നല്കി.
ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നിന്നും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. ബന്ധുക്കളെത്തി ലൈലാബീവിയെ ആശുപത്രിയില്‍ നിന്നും കൂട്ടികൊണ്ട് പോകണമെന്ന് അറിയിക്കുന്നതിന് പകരം ലൈലാബീവി മരിച്ചെന്ന വിവരമാണ് ഈസ്റ്റ് പോലീസ് ചടയം മംഗലം പൊലീസിന് കൈമാറിയതെന്നാണ് പരാതി
ലൈലാ ബീവി മരിച്ചെന്ന വിവരം ചടയമംഗലം പൊലീസാണ് ബന്ധുക്കളെയും വാര്‍ഡ് മെമ്ബറെയും അറിയിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കത്തും ജമാഅത്തുമായി ബന്ധപ്പെട്ട് സംസ്കാരം നടത്താന്‍ വേണ്ട ക്രമീകരണങ്ങളും നടത്തിയ ശേഷം വാര്‍ഡ് മെമ്ബറും ലൈലാബീവിയുടെ ബന്ധുക്കളും ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ലൈലാബീവിയെ ജീവനോടെ കണ്ടത്.
സംഭവം ഏറ്റെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.സി.സി പ്രസിഡന്‍്റ് ബിന്ദുകൃഷ്ണയെ വിവരം അറിയിച്ചു. ഗുരുതര പിഴവ് വരുത്തിയ ഈസ്റ്റ് പൊലീസിനെതിരെ നടപടി എടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക