തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ച് ചര്‍ച്ചകള്‍ക്ക് വഴി മരുന്നിട്ട ഇപി ജയരാജന്റെ ആദ്യ ലക്ഷ്യം ആര്‍എസ്പിയെ യുഡിഎഫില്‍ നിന്ന് അടര്ത്തുക എന്ന് സൂചനകള്‍.
ദേശാഭിമാനിക്ക് നല്കിയ അഭിമുഖത്തില്‍ മുസ്ലീം ലീഗിനെ കുറിച്ച് പരാമര്‍ശിക്കാത്ത ഇപി ജയരാജന് എന്നാല്‍ ആര്‍എസ്പി യുഡിഎഫില്‍ ദുര്‍ബലപ്പെടുകയാണ് എന്ന ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു.
‘കോണ്‍ഗ്രസിന്റെ തകര്‍ച്ച തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുമെന്ന ഭയപ്പാടിലാണ് യുഡിഎഫിലെ ഘടകകക്ഷികള്‍. ആര്എസ്പിയെപ്പോലുള്ള പാര്‍ടികളെ കോണ്‍ഗ്രസ് ഒന്നുമല്ലാതാക്കി. ഒരു കഷണമായിത്തീര്‍ന്ന ആര്‍എസ്പി അവശേഷിക്കണോ’ എന്നു തീരുമാനിക്കേണ്ടത് അവരാണ്.
എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. സ്വമേധയാ നശിക്കാന്‍ തീരുമാനിച്ചവര്‍ നശിക്കും എന്നാണ് യുഡിഎഫിനെ കുറിച്ച് ഇപി ജയരാജന് നടത്തുന്ന പരാമര്‍ശം.
യുഡിഎഫിലെ പ്രതിസന്ധി അത്രയേറെ രൂക്ഷമാണ്. കോണ്‍ഗ്രസിനുള്ളില്‍ വലിയ തര്‍ക്കമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇടതുപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ആര്‍എസ്പിയെ പരിഗണിക്കുമ്പോള്‍ കുറച്ചുകൂടി സ്വീകാര്യമായിരിക്കുമെന്നാണ് സിപിഐയുടെ നിലപാട്.
സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, ഇപി ജയരാജന്റെ ക്ഷണം തുടക്കത്തില്‍ തള്ളുകയാണ് ആര്‍എസ്പി ചെയ്തത്.
ആര്‍എസ്പിയെ തകര്‍ത്ത് സിപിഐഎമ്മിന്റെ അടിമയാക്കി കൊണ്ടുപോകാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു ആര്‍എസ്പി നേതാവ് എ എ അസീസ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചത്.
എന്നാല്‍ നിലവില്‍ ആര്‍എസ്പിക്ക് യുഡിഎഫിലുള്ള അതൃപ്തി മുതലെടുക്കാനായിരിക്കും ഇപി ജയരാജന്റെ നേതൃത്വത്തില്‍ നടക്കുക എന്നാണ് വിലയിരുത്തല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക