കൊച്ചി: തൃക്കാകരയിലെ സ്ഥാനാർത്ഥി ജോ ജോസഫിനെ കണ്ടെത്തിയത് പാർട്ടിക്ക് അകത്തു നിന്നാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.
പാർട്ടി സമ്മേളനങ്ങളിൽ വൈദ്യസഹായങ്ങളുമായി അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തിച്ച നല്ല മനുഷ്യ സ്നേഹിയാണ് ജോ ജോസഫ്.
ക്രിസത്യൻ വിഭാഗത്തിന് മാത്രമല്ല എല്ലാ വിഭാഗത്തിനും എൽഡിഎഫിനോട് ചായ്വുണ്ട്. ജാതിക്കും മതത്തിനുമപ്പുറം ജനങ്ങളെ സ്നേഹിക്കുന്നവരാണ് ഇടതുപക്ഷമെന്നും ഇപി ജയരാജൻ വ്യക്തമാക്കി.
ഇപി ജയരജൻ പറഞ്ഞത്, കേരളത്തിന്റെ അഭിമാനമായ ഡോക്ടറാണ് ജോ ജോസഫ്. പൊതുതാല്പര്യങ്ങള് അനുസരിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത്.
മാധ്യമങ്ങള്‍ക്ക് പല താല്പര്യങ്ങളുമുണ്ട്. മാധ്യമങ്ങള്‍ക്ക് എവിടെ നിന്നാണ് ഈ പേരുകള്‍ കിട്ടുന്നത്. തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ബോധപൂര്‍വ്വമായി കെട്ടിചമച്ച കഥകള്‍ മെനഞ്ഞെടുക്കുകയാണ്.
പാര്‍ട്ടിക്ക് എല്ലാവരുമായി സൗഹൃദമുണ്ട്. എല്ലാവരുമായും സൗഹൃദത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം.
അദ്ദേഹം തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാലയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ആളാണ്. ലിസി ആശുപത്രിയിലേ ഡോക്ടറാണ്, പാര്‍ട്ടിക്ക് പുറത്ത് അല്ല അദ്ദേഹം.
സമ്മേളനങ്ങളില്‍ സേവകനായിട്ട് അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രവർത്തിച്ച വ്യക്തിയാണ് ജോ ജോസഫ്.
ഞങ്ങള്‍ പൊതു താല്പര്യത്തെ മാനിച്ചു കൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. പ്രളയക്കാലത്ത് ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ അദ്ദേഹം രംഗത്തുണ്ടായിരുന്നു. അന്ന് രാപകലില്ലാതെ പ്രവര്ത്തിച്ചിട്ടുളളയാളാണ്.
അതിവിദഗ്ധനായ ഒരു ഡോക്ടറാണ്. അദ്ദേഹം ഏറ്റവും നല്ല മനുഷ്യ സ്നേഹിയാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക