കൊച്ചി: തൃക്കാക്കരയിലെ വോട്ടെടുപ്പ് പൂര്‍ത്തിയായതോടെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. തന്നെ വിശ്വസിച്ച് ഉത്തരവാദിത്തം ഏല്‍പ്പിച്ച യു.ഡി.എഫ്. നേതൃത്വത്തിനും തനിക്ക് വേണ്ടി പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും ഉമ തോമസ് നന്ദി പറഞ്ഞു.
‘പ്രിയപ്പെട്ടവരെ, നിങ്ങളുടെ സ്നേഹമായിരുന്നു ഈ ദിവസങ്ങളിലെ എന്റെ ധൈര്യം. വോട്ടെടുപ്പ് കഴിഞ്ഞ്
നമ്മള് പിരിയുകയല്ല. വികസനത്തിന്റെയും നീതിയുടെയും വഴിയില്‍ നിലപാടിന്റെ
രാഷ്ട്രീയം ഉയര്‍ത്തി ധൈര്യത്തോടെ നടക്കാന്‍ നമ്മള് ഇനിയും ഒരുമിച്ചു തന്നെയുണ്ടാകും
എന്നെനിക്കുറപ്പുണ്ട്. ജനാധിപത്യത്തിന്റെ പരമാധികാരം വിനിയോഗിക്കാന്‍ പോളിംഗ് ബൂത്തിലെത്തിയ
ഓരോരുത്തരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി!,’ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ തോമസ് പറഞ്ഞു.
പി.ടിയുടെ വേര്‍പാടിന്റെ കനല് മനസില്‍ കിടന്ന് നീറുമ്പോഴും
പ്രവര്‍ത്തന വഴിയില്‍ അദ്ദേഹമായിരുന്നു
നമ്മുടെ കരുത്ത്. എന്നെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം ഏല്‍പ്പിച്ച യു.ഡി.എഫ് നേതൃത്വം,
ഉപതിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും
എനിക്ക് നല്കിയ ആത്മവിശ്വാസം വളരെ വലുതാണ്.
കുറ്റമറ്റ രീതിയില്‍, എണ്ണയിട്ട യന്ത്രം പോലെയായിരുന്നു യു.ഡി.എഫ് ക്യാമ്പിന്റെ പ്രവര്‍നം. യു.ഡി.എഫിന്റ
ബഹുമാന്യരായ എല്ലാ നേക്കാക്കള്ക്കും ഹൃദയത്തില്‍ തൊട്ട് നന്ദി.
ഏറ്റവും ഉത്സാഹത്തോടെയും
ആവേശത്തോടെയുമാണ് നമ്മള് ഈ ഉപതിരഞ്ഞെടുപ്പിനെ
നേരിട്ടത്. കേരളത്തിന്റെ ഓരോ ഭാഗത്ത് നിന്നും ഇവിടെയെത്തി
ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച നേതാക്കളോടുള്ള നന്ദിയും വളരെ വലുതാണെന്നും ഉമ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക