തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പിന്റെ സർവ്വേയിൽ കണ്ടെത്തൽ. വയനാട് മേഖലയിലെ കവുകളുടെ എണ്ണവും കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ച് പ്രത്യേകം പരിശോധന നടത്തുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. മനുഷ്യ-മൃഗ സംഘർഷങ്ങൾ വർദ്ധിച്ചതോടെയാണ് ആനയുടെയുടെയും കടുവയുടെയും കണക്കെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്.
വനവിസ്തൃതി കുറഞ്ഞതുകൊണ്ടോ വന്യമൃഗ വേട്ടയുള്ളതുകൊണ്ടായല്ലെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. സർവ്വേ നടക്കുമ്പോള്‍ കണ്ണാടക-തമിഴ്നാട് വനമഖലയിൽ കനത്ത മഴയായിരുന്നു. അതിനാൽ വന്യമൃഗങ്ങള്‍ കേരള അതിർത്തി കടന്നെത്തിയില്ല.
ശാസ്ത്രീയ മാർഗം അവലംബിച്ചതോടെ കൃത്യം കണക്ക് ലഭിച്ചതെന്നും വനംവകുപ്പ് പറയുന്നു. എന്നാൽ വന്യജീവികളുടെ എണ്ണം കുറഞ്ഞതിൽ പരിശോധനയുണ്ടാകുമെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക