ആലുവയിലെ അഞ്ചുവയസുകാരിയുടെ ക്രൂര കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. തെളിവെടുപ്പിനിടെ കണ്ടെടുത്ത വസ്ത്രം കൊല്ലപ്പെട്ട കുട്ടിയുടേത് തന്നെയെന്ന് അമ്മ സ്ഥിരീകരിച്ചു. ഡിഐജി എ. ശ്രീനിവാസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതി നിലവില്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറേ വേണമെന്ന ആവശ്യം സര്‍ക്കാരിനെ അറിയിച്ചതായും ഡിഐജി വ്യക്തമാക്കി.
പ്രതി അസഫാക് ആലം കൊലപ്പെടുത്തിയത് കുട്ടിയുടെ തന്നെ ടീഷര്‍ട്ട് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റ്മോര്ട്ടത്തില്തെളിഞ്ഞു. സാധാരണ പീഡനക്കൊലപാതകങ്ങളില്‍ കാണപ്പെടാത്തതും ക്രൂരവുമായ മുറിവുകള്‍ കുട്ടിയുടെ മൃതദേഹത്തില്‍ കണ്ടെത്തി.
ഇതേ തുടര്‍ന്നു ഫൊറന്‍സിക് വിദഗ്ധരുടെ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ദൃശ്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ട്. പീഡനത്തിന് ശേഷം പ്രതി അസഫാക് പെണ്‍കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമവും അന്വേഷണസംഘം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക