മെച്ചപ്പെട്ട 5G സാങ്കേതിക വിദ്യയടക്കമുള്ളവ പൊതു സമൂഹത്തിനായി ഉപയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു. 5G സാധ്യതകളെക്കുറിച്ച് തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട ജീവിതം, പൊതു സേവനങ്ങൾ, സുരക്ഷിതത്വം എന്നിവ ഒരുക്കാ5G KERALAൻ നൂതനമായ സാങ്കേതിക വിദ്യകൾക്ക് സാധിക്കും. വിശ്വാസ്യത, വേഗത, വിഭവശേഷിയുടെ മെച്ചപ്പെടുത്തൽ എന്നിവ 5G യിലൂടെ സാധ്യമാകുന്നു. ആരോഗ്യം, കൃഷി, വ്യവസായ ഉൽപ്പാദന മേഖലകൾ എന്നിവയിൽ സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയണം. ഇതിനായി സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രത്യേക ശ്രദ്ധ നൽകണം. വിദ്യാഭ്യാസം, ആസ്വാദനം തുടങ്ങിയ മേഖലകളിൽ നൂതന ആശയങ്ങൾ പ്രാവർത്തികമാക്കാൻ സ്റ്റാർട്ടപ്പുകൾ അടക്കമുള്ള കമ്പനികൾക്ക് ശിൽപ്പശാല സഹായിക്കുമെന്നും ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു.
സംസ്ഥാന ഐ.ടി മിഷൻ ഡയറക്ടർ അനുകുമാരി, ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി യു രത്തൻ ഖേൽക്കർ എന്നിവർ സംസാരിച്ചു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് അഡീഷണൽ ഡയറക്ടർ ജനറൽ വി ശോഭന മുഖ്യ പ്രഭാഷണം നടത്തി.. 2022-23 ലെ ബജറ്റിൽ 5G ആഗോള വിപ്ലവത്തിൽ കേരളത്തെ രാജ്യത്തെ മുൻനിര സംസ്ഥാനമായി സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ 5G ലീഡർഷിപ്പ് പാക്കേജ് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സാധ്യതകൾ പരിശോധിക്കാൻ ഇലക്ട്രോണിക്സ് & ഐ.ടി വകുപ്പ്, കേരള സംസ്ഥാന ഐ.ടി മിഷൻ (കെ.എസ്.ഐ.ടി.എം), കേരള എൽ.എസ്.എ (കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഫീൽഡ് യൂണിറ്റ്) എന്നിവയുടെ സഹകരണത്തോടെയാണ് ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക