ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കാലാവധി തീരുന്നത് വരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ചില സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വൈകിപ്പിക്കുകയും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്തുന്നതിനും സർക്കാരിന് പദ്ധതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതും വെകിപ്പിക്കുന്നതും സംബന്ധിച്ചുള്ള എല്ലാ ചർച്ചകളും മാധ്യമ സൃഷ്ടി മാത്രമാണെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
കേന്ദ്ര സർക്കാർ ഉന്നയിക്കുന്ന ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ സർക്കാർ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിന് മുമ്പ് കമ്മിറ്റി വിപുലമായ ചർച്ചകൾ നടത്തും,’ കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക