നാളുകളായി വനിതാ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണ് വനിതാ സംവരണ ബിൽ എന്നും ഇത്രയും വൈകിയത് ലജ്ജാകരമാണെന്നും വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു. ബിൽ നടപ്പിലായാൽ സമൂഹത്തിലെ പകുതിയിലധികം വരുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായി പരിഹാരം ലഭിക്കുന്നത് എളുപ്പമാകും എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്വാൾ ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിലും രാജ്യസഭയിലും നിയമസഭകളിലും 33 ശതമാനം സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്നതാണ് വനിതാ സംവരണ ബിൽ.
പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ അവതരണത്തിന് തൊട്ടുമുൻപ് പ്രത്യേക സെഷനിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണം നടപ്പാക്കാൻ ദൈവം തന്നെയാണ് തെരഞ്ഞെടുത്തത് എന്നും സമ്മേളനം രാജ്യത്തിന്റെ ചരിത്രത്തിൽ ഇടം പിടിക്കും എന്നും അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക