പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ജനുവരി 17ന് നടക്കേണ്ടിയിരുന്ന 39 വിവാഹങ്ങളുടെ സമയത്തിൽ മാറ്റം. അതിരാവിലെ അഞ്ചിനും ആറിനും ഇടയിൽ ജനുവരി 17ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഒരു വിവാഹ സംഘത്തോടൊപ്പം പരമാവധി 20 ആളുകൾക്ക് മാത്രമാണ് പ്രവേശനം ലഭ്യമാകുക. പങ്കെടുക്കുന്നവർ തിരിച്ചറിയൽ കാർഡ് ഹാജരാക്കി പോലീസിൽ നിന്ന് പ്രത്യേകം പാസ് എടുക്കേണ്ടതുമാണ്. മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് രാവിലെ ആറിനും ഒമ്പതിനും ഇടയിൽ ചോറൂണിനും തുലാഭാരത്തിനും ക്ഷേത്രത്തിൽ അനുമതിയില്ല.
രാവിലെ എട്ടുമണിക്ക് ക്ഷേത്രദർശനം നടത്തുന്ന മോദി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങും. ജനുവരി 16ന് കൊച്ചിയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക