ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് നടൻ ധനുഷും ഐശ്വര്യ രജനീകാന്തും. പരസ്പര സമ്മതത്തോടെയുള്ള വിഹാഹ മോചന അപേക്ഷയാണ് ഇരുവരും ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ലാണ് തങ്ങൾ വേർപിരിയാൻ തീരുമാനിച്ചതായി നടൻ ധനുഷ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നത്. 18 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനൊടുവിൽ സംഭവിച്ച വേര്‍പിരിയല്‍ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്.
താരങ്ങൾ ഏകദേശം രണ്ട് വർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹം ചെയ്യുന്നത്. വിവാഹസമയം ധനുഷിന് 21 ഉം ഐശ്വര്യയ്ക്ക് 24 ഉം ആയിരുന്നു പ്രായം. ഇരുവര്‍ക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് ആൺകുട്ടികളുമുണ്ട്. വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നാണ് ദേശിയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേർപിരിഞ്ഞതിന് ശേഷം ഇരുവരും തങ്ങളുടെ സിനിമ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. വലിയ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചുവന്നിരുന്നു. ‘ലാൽ സലാം’ ആണ് ഐശ്വര്യ യുടെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിൽ രജനികാന്ത് കാമിയോ വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന് ധനുഷും ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ചിത്രം പ്രതീഷിച്ച വിജയം നേടിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക