അയോധ്യ: അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമി ദിനമാണ് ഇന്ന്. രാജ്യത്തെ എല്ലാ കുടുംബങ്ങൾക്കും രാമനവമിയുടെ ആശംസകൾ നേരുന്നതായി പ്രധാമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഈ അവസരത്തിൽ ഹൃദയം ഏറെ സന്തോഷിക്കുന്നു. ശ്രീരാമന്റെ അനുഗ്രഹം ഏറെ ലഭിക്കുന്ന വർഷമാണിത്. രാജ്യത്തെ ലക്ഷക്കണക്കിന് ജനതയെപ്പോലെ തനിക്കും പ്രാണ പ്രതിഷ്ഠയ്ക്ക് സാക്ഷിയാവാൻ കഴിഞ്ഞു. അന്നത്തെ ദൃശ്യങ്ങൾ അതേ ഊർജ്ജത്തോടെ ഇന്നും തന്റെ മനസിലുണ്ടെന്നും പ്രധാനമന്ത്രി എക്സിലെ കുറിപ്പിൽ മോദി വിശദമാക്കി.
രാമനവമി ദിനത്തിൽ ഇന്ന് രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ ഉണ്ടാകും. ഇന്ന് അയോധ്യ രാമ ക്ഷേത്രത്തി 30 ലക്ഷം വരെ തീർത്ഥാടകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ സംഘപരിവാർ സംഘടനകളും, തൃണമൂൽ കോൺഗ്രസും കൊൽക്കത്തയിൽ ഉൾപ്പടെ ശോഭായാത്ര ഒരുക്കുന്നുണ്ട്. ആദ്യമായി രാമനവമി ദിനത്തിൽ സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തും ജാഗ്രത ശക്തമാണ്.
അയോധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് പ്രത്യേക ചടങ്ങുകളാണ് സംഘടിപ്പിക്കുക. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകൾ ആണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. സൂര്യ തിലക് എന്ന പേരിലാണ് ഈ ചടങ്ങ് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക