കൊച്ചി: തിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ നടപടി വൈകുന്നു. ടിടിഇയെ ആക്രമിച്ച ഭിക്ഷാടകനെ കണ്ടെത്തി ഫോട്ടോ റെയില്‍വേ പൊലീസിന് കൈമാറിയിട്ടും വിഷയത്തിൽ അന്വേഷണമില്ല. ഏപ്രില്‍ നാലിനായിരുന്നു പരാതിക്കാസ്പദമായ സംഭവം നടന്നത്.
മെയ് ആറിന് സൗത്ത്റെയില്‍വേ സ്റ്റേഷനിലായിരുന്നു പ്രതിയെ കാണുന്നത്. ആക്രമിക്കപ്പെട്ട ടിടിഇ ജയ്സണ്‍ അക്രമിയെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുകയായിരുന്നു. ശേഷം റെയില്‍വേ പൊലീസിന് ചിത്രം കൈമാറി. എന്നാല്‍ ദിവസങ്ങള്‍ പോയിട്ടും റെയില്‍ പൊലീസ് ഈ വിഷയത്തിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രതിയെ കണ്ടെത്താനായില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനാണ് വൃദ്ധൻറെ പക്കൽ നിന്ന് ആക്രമണം നേരിട്ടത്. ഇയാളെ ആക്രമിച്ച ശേഷം ഭിക്ഷാടകന് കടന്ന് കളയുകയായിരുന്നു. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാരുന്നു ആക്രമണം ഉണ്ടായത്. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്ക് പറ്റിയിരുന്നു. ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ നോക്കുമ്പോഴാണ് ആക്രമണം. ഭക്ഷണ വില്‍പ്പനക്കാരെയും ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. ടിക്കറ്റ് ഇല്ലാതെയായിരുന്നു ഇയാൾ ട്രെയിനിൽ കയറാൻ നോക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക