റഷ്യയുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉക്രൈനിൽ വ്ലോദിമർ സൈലൻസ്കി തന്നെ പ്രസിഡണ്ടായി തുടരും. ഇക്കഴിഞ്ഞ തിങ്കളാഴ്ച അഞ്ചു വർഷത്തെ കാലാവധി സൈലൻസ്കി പൂർത്തിയാക്കിയിരുന്നു യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ സൈനിക നിയമം ഏർപ്പെടുത്തിയിരുന്നതിനാൽ ഭരണഘടനയനുസരിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പോ പാർലമെന്റ് തിരഞ്ഞെടുപ്പോ ഈ കാലയളവിൽ നടത്താൻ സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് നിലവിലെ പ്രസിഡന്റായ വ്ലോദിമർ സൈലൻസ്കി തന്നെ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. അതായത് നിലവിലെ പ്രസിഡണ്ടായ സൈലൻസ്കിക്ക് അടുത്ത പ്രസിഡന്റ് അധികാരമേൽക്കുന്നതു വരെ പ്രസിഡണ്ട് സ്ഥാനത്ത് തുടരേണ്ടി വരും. റഷ്യയുമായുള്ള സംഘർഷം ഇല്ലാതിരിക്കുകയും സൈനിക നിയമം ഏർപ്പെടുത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ മെയ് 31 നാണ് ഉക്രൈനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടാതെ 2023 ഒക്ടോബർ 29 ന് നടത്തേണ്ടിയിരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പും നടത്താൻ ഉക്രൈന് സാധിച്ചിരുന്നില്ല. നിലവിലെ പ്രസിഡണ്ടായ സൈലൻസ്കിയുടെ ജനപ്രീതി നിലവിൽ കുറഞ്ഞിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സൈനിക നിയമം പിൻവലിച്ചു എങ്കിൽ മാത്രമേ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഉക്രൈനിൽ സാധ്യമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക