പൊലീസ് ചെക്കിംഗിൽ മദ്യപിച്ച് വാഹനമോടിച്ചാൽ കുടുങ്ങും, ഉറപ്പാണ്. അത്ര എളുപ്പമല്ല ബ്രീത്ത് അനലൈസറിൽ നിന്ന് രക്ഷപ്പെടുക എന്ന് എല്ലാവർക്കുമറിയാം. എന്നാൽ, ഒരു തുള്ളി മദ്യം പോലും കുടിച്ചിട്ടില്ലെങ്കിലും ബ്രീത്ത് അനലൈസർ പരിശോധനയിൽ കുടുങ്ങുന്ന അവസ്ഥയുണ്ടാക്കുന്ന ഒരു രോഗമുണ്ട്, ഓട്ടോ ബ്രൂവറി സിൻഡ്രം അഥവാ എ.ബി.എസ്.
എ.ബി.എസ് രോഗികളുടേത് മദ്യപിച്ചില്ലെങ്കിലും മദ്യപരുടെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന ദുരവസ്ഥയാണ്. ശരീരം തന്നെ ഈ രോഗമുള്ളവരുടെ വയറിലും കുടലിലുമൊക്കെയായി എത്തനോള്‍ അഥവാ മദ്യം ഉണ്ടാക്കിക്കൊണ്ടിരിക്കും. കാര്‍ബോഹൈഡ്രേറ്റുകളെ മദ്യമാക്കി മാറ്റുന്ന ഈ പുളിപ്പിക്കലിനു കാരണം ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ട്രാക്ടിറ്റിലെ ചില സൂക്ഷ്മാണുക്കളാണ്.
ഈ രോഗം ഏത് പ്രായത്തില്‍പ്പെട്ടവര്‍ക്കും വരാം. പ്രമേഹം, അമിതവണ്ണം, പ്രതിരോധശേഷിയെയോ വയറിന്റെ ആരോഗ്യത്തെയോ ബാധിക്കുന്ന രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് എ.ബി.എസ് വരാനുള്ള സാധ്യത വളരെ അധികമാണെന്ന് നോയിഡ യഥാര്ത്ഥ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്ററോളജിസ്റ്റ് ഡോ. മനീഷ് കെ. തോമര്‍ പറയുന്നു.
മുതിര്‍ന്നവരില്‍ എ.ബി.എസിലേക്ക് നയിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് ചെറുകുടലിലെ സാക്രോമൈസിസ് സെര്‍വീസിയെ പോലുള്ള യീസ്റ്റുകളുടെ വളര്‍ച്ചയിലുണ്ടാകുന്ന അസന്തുലനമാണ്. എ.ബി.എസ് രോഗികള്‍ക്കും കുഴഞ്ഞ സംസാരം, ആശയക്കുഴപ്പം, ചര്‍മ്മം ചുവന്ന് തുടുക്കല്‍ തുടങ്ങി മദ്യപാനശേഷം ഉണ്ടാകുന്ന ലക്ഷണങ്ങള്‍ എല്ലാം തന്നെ ഉണ്ടാകാം. മാത്രമല്ല ഗ്യാസ് കെട്ടല്‍, വായുക്ഷോഭം തുടങ്ങിയ പ്രശ്നങ്ങളും രോഗികളിൽ കാണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക