തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മെയ് 29 ബുധനാഴ്ച. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ കുറച്ച് ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. മുഴുവന്‍ ടിക്കറ്റുകളും വിറ്റുപോകുമെന്ന് അധികൃതര്‍ പറഞ്ഞു. 300 രൂപയാണ് ടിക്കറ്റ് വില.
ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല്‍ ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും.
വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന മണ്‍സൂണ്‍ ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ടിക്കറ്റ് വില. ഏജന്റുമാരും ലോട്ടറി കച്ചവടക്കാരുംവഴി നേരിട്ടാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പ്പന. ഓണ്‍ലൈന്‍, വ്യാജ ടിക്കറ്റുകളില്‍ വഞ്ചിതരാകരുതെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും.
മുൻവർഷത്തില്‍ നിന്നും വ്യത്യസ്തമായി 6,474 അധിക സമ്മാനങ്ങളാണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് നൽകുന്നത്. മൊത്തം സമ്മാനങ്ങളുടെ എണ്ണം 4,08,264 ആണ്. ആറ് സീരിസുകളിലാണ് വിഷു ബമ്പർ വിൽപ്പനക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക