തിരുവനന്തപുരം: സംസ്ഥാനത്തെ നഴ്സിംഗ് പ്രവേശനത്തിലെ പ്രതിസന്ധി പരിഹരിച്ചു. ഈ വര്‍ഷവും ഏകജാലക സംവിധാനം വഴി പ്രവേശനം നടത്താൻ ധാരണയായി. സര്‍ക്കാരും മാനേജ്മെന്റുകളം തമ്മിലാണ് ധാരണയിലെത്തിയത്. വിദ്യാർത്ഥികളുടെ അപേക്ഷ ഫോമിനുള്ള ജിഎസ് ടി ഒഴിവാക്കണമെന്ന മാനേജ്മൻറുകളുടെ ആവശ്യം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി.
കഴിഞ്ഞ വർഷം അനുമതി ലഭിച്ച കോളേജുകൾക്ക് നഴ്സിംഗ് കൗൺസിലിന്റെ പരിശോധന ഇല്ലാതെ ഈ വർഷവും അംഗീകാരം നൽകാനും ധാരണയിലെത്തി. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ അറിയിച്ചു. ഉടൻ പ്രവേശന നടപടികൾ തുടങ്ങുമെന്ന് മാനേജ്മെൻറ് അസോസിയേഷൻ വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വകാര്യ നഴ്സിങ് കോളജുകളിലെ പ്രവേശനം സംബന്ധിച്ച് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ നടന്ന നിര്‍ണായക ചര്‍ച്ചയോടെ പ്രതിസന്ധി അയയുമെന്നു സൂചന ലഭിച്ചിരുന്നു. സര്‍ക്കാരിനു വിട്ടുകൊടുത്ത 50% സീറ്റ് മാനേജ്മെന്റുകള്‍ തിരിച്ചെടുക്കില്ല. മന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് നഴ്സിങ് അസോസിയേഷന് അറിയിച്ചു. ബോണ്ട് നല്കിയാല് മാത്രം അഫിലിയേഷന് എന്ന നിബന്ധന ആരോഗ്യ സര്‍വകലാശാല പിന്‍വലിക്കും.
സ്വകാര്യ മേഖലയിലെ 119 കോളജുകളിലെ മാനേജ്മെന്റ് സീറ്റുകളിലെ പ്രവേശന തര്‍ക്കം പരിഹരിക്കാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. ജിഎസ്ടി, അരോഗ്യ സര്‍വകലാശാല അഫിലിയേഷന്, സംസ്ഥാന നഴ്സിങ് കൗണ്‍സില്‍ അഫിലിയേഷന്, സിംഗിള്‍ മാനേജ്മെന്റ് മെറിറ്റ് എന്നീ വിഷയങ്ങളിലാണ് തര്‍ക്കമുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക