ടോളിങ് നിരോധന കാലയളവില്‍ ജില്ലയുടെ തീരപ്രദേശത്തും ഹാര്‍ബറുകളിലും മറ്റും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ യന്ത്രവത്കൃത ബോട്ടുകള്‍ക്ക് യാതാരു കാരണവശാലും ഇന്ധനം നല്‍കരുത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. കൂടാതെ കായലിനോടോ, ജെട്ടിയോടോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ജൂണ്‍ ഒമ്പത് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ തുറന്ന് പ്രവര്‍ത്തിക്കരുത്. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തിരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനുവദിക്കാം.
2024 ട്രോളിങ് നിരോധന കാലയളവില്‍ കടല്‍ പട്രോളിങിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ജില്ലയില്‍ രണ്ടു ബോട്ട് ക്വട്ടേഷന്‍ പ്രകാരം വാടകയ്ക്ക് എടുത്ത് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. എട്ട് സീ റസ്ക്യൂ ഗാര്‍ഡ്മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കും.
അഴീക്കോട് കേന്ദ്രമായി ആരംഭിച്ച ബേസ് സ്റ്റേഷനില്‍ ട്രോള്‍ബാന്‍ കാലയളവ് അവസാനിക്കുന്നതുവരെ കടല്‍ പട്രോളിങ് നടത്തേണ്ട സാഹചര്യത്തില്‍ ഫിഷറീസ് വകുപ്പിനെ സഹായിക്കാനും ക്രമസമാധാനപാലനം നിര്‍വഹിക്കുന്നതിനും ആവശ്യമായ പോലീസ് സേനാംഗങ്ങളെ വിന്യസിക്കും. ഇവരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കുന്നതിന് സിറ്റി പോലീസ് കമ്മിഷണര്‍ക്കും തീരദേശ പോലീസിനും നിര്‍ദ്ദേശം നല്കി. ജില്ലയിലെ ലാന്റിങ് സെന്ററുകള്‍ കേന്ദ്രീകരിച്ച പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. അഴീക്കോട്, ചേറ്റുവ എന്നിവിടങ്ങളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും.
ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുമ്പോള്‍ നിര്‍ബന്ധമായും ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡ് കൈവശം വെയ്ക്ക ണം. ഇനിയും കളര്‍ കോഡിങ് പൂര്‍ത്തിയാക്കാത്ത ബോട്ടുകള്‍ പൂര്‍ണമായും ഇവ പൂര്‍ത്തിയാക്കണം.
തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും നല്‍കിവരുന്ന സൗജന്യ റേഷന്‍ യഥാസമയം കൃത്യമായി വിതരണം ചെയ്യുന്നതിന് ജില്ലാ സിവില്‍ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക