തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് കെഎസ്ഇബിക്ക് വന്‍ നാശനഷ്ടം. പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടം രേഖപ്പെടുത്തി. 6230 എല്‍ഡി പോസ്റ്റുകളും 895 എച്ച്ടി പോസ്റ്റുകളും തകര്‍ന്നതായും 185 ട്രാന്‍സ്ഫോമറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും കെഎസ്ഇബി അറിയിച്ചു.
ലൈനുകളും 895 ഇടങ്ങളില്‍ എച്ച്.ടി. ലൈനുകളും പൊട്ടിവീണു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നല്കാന് സാധിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.
സാധാരണ ഗതിയില്‍ ഏതെങ്കിലും തരത്തില്‍ വൈദ്യുതി തകരാര്‍ സംഭവിക്കുമ്പോള്‍ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിര്‍വ്വഹിക്കുന്ന 11 കെ.വി. ലൈനുകളുടെയും ട്രാന്‍സ്ഫോര്‍മറുകളുടെയും തകരാറുകള്‍ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍ഗണന. തുടര്‍ന്ന് എല്‍.ടി. ലൈനുകളിലെ തകരാറുകള്‍ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികള്‍ പരിഹരിക്കുകയെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
കോട്ടയത്താണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട് ജില്ലകളിലും വലിയതോതില്‍ നാശനഷ്ടമുണ്ടായി.
കെ എസ് ഇ ബിയുടെ നിയന്ത്രണത്തിലുള്ള ജല സംഭരണികളില്‍ 90 ശതമാനം നിറഞ്ഞതെല്ലാം നിരിക്ഷിച്ച് വരുകയാണ്. 2018 ലെ പ്രളയം കണക്കിലെടുത്താണ് മുന്കരുതലേന്ന നിലയ്ക്ക് ഇടുക്കി ഡാം തുറക്കുന്നതെന്ന് കെ എസ് ഇ ബി ചെയര്മാന് ഡോ. ബി അശോക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക