ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹർജി സുപ്രീംകോടതി തള്ളി. ഇടക്കാല ജാമ്യത്തിന്റെ കാലാവധി ഒരാഴ്ചത്തേക്ക് കൂടി നീട്ടി നൽകണമെന്നാണ് ഹർജിയിൽ കെജ്രിവാൾ ആവശ്യപ്പെട്ടത്.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഒരാഴ്ചത്തേക്ക് കൂടി ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. നിലവിൽ ജൂൺ ഒന്നു വരെയാണ്തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അരവിന്ദ് കെജ്രിവാളിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
കെജ്രിവാൾ സമർപ്പിച്ച ഇടക്കാല ജാമ്യ ഹർജി അടിയന്തരമായിപരിഗണിക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജൂൺ ഒന്നിന് ഇടക്കാല ജാമ്യം അവസാനിക്കുന്ന സാഹചര്യത്തിൽ ജൂൺ രണ്ടിന് അരവിന്ദ് കെജ്രിവാളിന് തിഹാർ ജയിലിൽ തിരികെ പ്രവേശിക്കണം. ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് ജെ കെ മഹേശ്വരി, കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്.
കെജ്രിവാളിന്റെ ഹർജി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന് കൈമാറുമെന്ന് അറിയിച്ച ബെഞ്ച് ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കും എന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക