മലബാറിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടു. സീറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി വിശദമായ ചർച്ചകൾ നടത്തി എന്നും സർക്കാർ പറഞ്ഞ കണക്കുകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട് എന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സീറ്റ് കിട്ടാതെ കുട്ടികൾ കഷ്ടപ്പെടുകയാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട് എന്നും പോളിടെക്നിക്, ഐടിഐ സീറ്റുകൾ ഉണ്ടെന്ന് സർക്കാർ പറഞ്ഞത് ശരിയല്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നേരത്തെ മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചിരുന്നു. മലബാറിലെ വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അനുഭവിക്കുന്ന പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നേരത്തെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കൻ കേരളത്തിലെ കളക്ടറേറ്റുകളിലേക്ക് മുസ്ലിംലീഗ് നേരത്തെ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മാർജിനൽ സീറ്റ് വർദ്ധനവ് അധിക ബാച്ചുകൾക്ക് പകരം നടപ്പാക്കുകയാണെങ്കിലും 55,000 ത്തോളം വിദ്യാർത്ഥികൾ എങ്കിലും ചുരുങ്ങിയത് പുറത്തിരിക്കേണ്ടി വരും എന്നാണ് നിലവിലെ സ്ഥിതി. ഈ സാഹചര്യത്തിലാണ് ലീഗ് നേതാക്കൾ ഇപ്പോൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക