1991നു ശേഷം ആദ്യമായി വിദേശത്തെ സ്വർണ്ണ നിക്ഷേപം പിൻവലിച്ച് ഇന്ത്യ. ലണ്ടനിൽ നിന്നും 100 ടണ്ണിലേറെ സ്വർണമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലേക്ക് മാറ്റിയത്. രാജ്യത്തിന്റെ പൊതുസ്വത്തായി കണക്കിലെടുത്ത് ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഇളവ് നൽകിയിരുന്നെങ്കിലും ജിഎസ്ടി തുക പൂർണമായും കെട്ടിവച്ചാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വർണം ഇന്ത്യയിൽ എത്തിച്ചത്.
വിദേശനിക്ഷേപം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്താണ് രാജ്യത്തേക്ക് സ്വത്ത് മാറ്റിയതെന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ആണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണം കനത്ത സുരക്ഷയിൽ വിമാനത്തിൽ രാജ്യത്ത് എത്തിച്ചത്. 1991നു ശേഷം ആദ്യമായാണ് വിദേശത്തെ സ്വർണ്ണ നിക്ഷേപം ഇന്ത്യ പിൻവലിക്കുന്നത്.
ലണ്ടനിൽ നിന്നും ഇന്ത്യയിൽ എത്തിച്ച സ്വർണം റിസർവ് ബാങ്കിന്റെ മുംബൈയിലുള്ള പഴയ കെട്ടിടത്തിലും നാഗ്പൂരിലുമായാണ് സൂക്ഷിച്ചിട്ടുള്ളത്. 822.1 ടൺ സ്വർണമാണ് റിസർവ് ബാങ്കിന്റെ പക്കൽ ഔദ്യോഗിക കണക്കുകൾ പ്രകാരം ഉള്ളത്. ഇതിൽ 100.3 ടൺ സ്വർണ്ണം ഇന്ത്യയിലെ ലോക്കറുകളിലും 413.8 ടൺവരെ സ്വർണം വിദേശരാജ്യങ്ങളിലുമാണ് സൂക്ഷിച്ചിട്ടുള്ളത്.
ഇതിനുമുൻപ് 1991ൽ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രസർക്കാർ സ്വർണം പണയം വെച്ചിരുന്നു. സാമ്പത്തിക രംഗം കൂടുതൽ ശക്തി പ്രാപിച്ചതോടെ വിദേശത്ത് ഇന്ത്യ നിക്ഷേപങ്ങൾ ആരംഭിക്കുകയും 2010 ൽ ഐ എം എഫ് എല് നിന്ന് 200 ടൺ സ്വർണം വാങ്ങുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും നിക്ഷേപം തുടർന്ന ഇന്ത്യയുടെ സ്വർണനിക്ഷേപം 2023ൽ 794.6 ടണ്ണും 2024ൽ 822.1 ടണ്ണുമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക