ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ചൂട് തീവ്രമായി തുടരുന്നു. ചൂട് ഉയർന്നതോടെ 24 മണിക്കൂറിനുള്ളിൽ 85 പേരാണ് മരിച്ചത്. ഇതോടെ കനത്ത ചൂടിൽ മരിച്ചവരുടെ എണ്ണം 100 പിന്നിട്ടു. ഒഡീഷ, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാങ്ങളിലാണ് താപനിലയിൽ ഏറ്റവുമധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്. അന്തരീക്ഷ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ഒഡീഷയിൽ മാത്രം 46 പേരാണ് മരണപ്പെട്ടത്. ജൂൺ മൂന്ന് വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം ഡൽഹിയിലെ താപനില 52.9 ഡിഗ്രി സെൽഷ്യസായി ഉയർന്നിരുന്നു. രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയ ഏറ്റവും വർധിച്ച താപനിലയായാണ് ഇത് കണക്കാക്കപ്പെടുന്നത്. നാഗ്പൂരിൽ 56 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഉൾപ്പടെ വെല്ലുവിളിയാകുന്നുവെന്നാണ് ഉയരുന്ന താപനില സൂചിപ്പിക്കുന്നത്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായി. ദൈനംദിനാവശ്യങ്ങൾക്ക് വെള്ളം കിട്ടാതെ വന്നതോടെ വാട്ടർ ടാങ്കറുകൾ ജനങ്ങൾ കയ്യേറുന്ന കാഴ്ചയാണ് രാജ്യതലസ്ഥാനത്തെ തെരുവുകളിലെ കാഴ്ച. പ്രതിസന്ധിയുടെ രൂക്ഷമായതോടെ ഹരിയാന, യുപി, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളോട് അധികം വെള്ളം നൽകാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി സർക്കാർ സുപ്രീം കോടതിയെ കണ്ടു. ജല പ്രതിസന്ധിയെ ചൊല്ലി രാഷ്ട്രീയ വിവാദവും സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക