ന്യൂഡൽഹി: സാങ്കേതിക തകരാർ നേരിട്ടത് കാരണം 30 മണിക്കൂർ ഡൽഹി- സാൻഫ്രാൻസിസ്കോ വിമാനം വൈകിയ സംഭവത്തിൽ യാത്രക്കാർക്ക് എയർ ഇന്ത്യ വൗച്ചർ നൽകുന്നു. യാത്രക്കാർക്ക് 350 യു.എസ് ഡോളറിന്റെ (29203 രൂപ) യാത്രാവൗച്ചറാണ് എയർ ഇന്ത്യ അധികൃതർ വിതരണം ചെയ്യുന്നത്. വൗച്ചർ എയർ ഇന്ത്യ യാത്രകൾക്ക് പിന്നീട് അവസരത്തിൽ ഉപയോഗിക്കാം. ഇത് യാത്ര ചെയ്യാത്തവർക്ക് പണമായി ഉപയോഗിക്കാനുള്ള സൗകര്യവുമുണ്ട്. വിമാനം വൈകിയ സംഭവത്തിൽ എയർ ഇന്ത്യ യാത്രക്കാരോട് ക്ഷമാപണവും നടത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ട് 3.30ന് ടേക്ക് ഓഫ് ചെയ്ത വിമാനം വെള്ളിയാഴ്ച രാത്രി 9.55നാണ് സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ടത്. വിമാനത്തിൽ ആകെ 199 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
അതേസമയം, ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി. ചെന്നൈ-മുംബൈ, വാരണാസി-ന്യൂഡൽഹി വിമാനങ്ങൾക്കാണ് ഭീഷണി ഉണ്ടായത്. രണ്ടുവിമാനങ്ങളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഇൻഡിഗോ അധികൃതർ അറിയിച്ചു.
ശനിയാഴ്ച ചെന്നൈയിൽനിന്ന് രാവിലെ 6.55-ന് മുംബൈയിലേക്ക് പുറപ്പെട്ട ആറ്-ഇ- 5314 വിമാനത്തിനാണ് മുംബൈയിലെത്താറായപ്പോൾ ബോംബ് ഭീഷണിയുണ്ടായത്. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. സന്ദേശം ലഭിച്ചയുടൻ പൈലറ്റ് മുംബൈ എയർ ട്രാഫിക് കൺട്രോൾ യൂണിറ്റിൽ അറിയിച്ച് രാവിലെ എട്ടരയോടെ വിമാനം ഇറക്കാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക