തിരുവനന്തപുരം: പ്രവേശേനോത്സവം ആഘോഷിക്കുവാനും പുതുതായി സ്കൂളിലേക്ക് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാനുമായി കേരളത്തിലെ വിദ്യാലയങ്ങള്‍ ഒരുങ്ങി കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷം പ്രത്യേകതയുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. സാമൂഹിക പ്രതിബന്ധതയുള്ള പ്രശ്നങ്ങള്‍ കുട്ടികള്‍ ഏറ്റെടുക്കുന്നുണ്ട്. ഈ അധ്യയനവര്‍ഷം ഭിന്നശേഷി സൗഹൃദമായിരിക്കും. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. ഗ്രീന്ക്യാംപസ് കുട്ടികള്‍ ഏറ്റെടുക്കുന്ന മുദ്രാവാക്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അവധി കഴിഞ്ഞ് കുട്ടികള്‍ സ്കൂളിലേക്ക് എത്തുമ്പോൾ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക