തലസ്ഥാന നഗരിയിൽ വിജയം ഉറപ്പിച്ച് ശശി തരൂർ. വോട്ടെണ്ണൽ അവസാന റൗണ്ടിനോട് അടുക്കുമ്പോൾ തലസ്ഥാന മണ്ഡലത്തിൽ ശശി തരൂർ ലീഡ് തുടരുകയാണ്. നേരത്തെ 23,000 ത്തിലേറെ വോട്ടിന് ബിജെപി സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖർ ലീഡ് ചെയ്യുകയും പിന്നീട് ശശി തരൂർ ശക്തമായ മുന്നേറ്റം നടത്തുകയുമായിരുന്നു. തീരദേശ വോട്ടാണ് ഇതിന് ശശി തരൂരിനെ സഹായിച്ചത്.
15,974 വോട്ടുകളുടെ ലീഡാണ് നിലവിൽ ശശി തരൂരിന് ഉള്ളത്. ഒരു ഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ രണ്ടാം സ്ഥാനത്ത് എത്തിയത് ഒഴിച്ചാൽ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് തിരുവനന്തപുരത്ത് ശക്തമായ മത്സരം നടന്നത്. ആദ്യഘട്ടങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ മുന്നിലെത്തുകയും വോട്ട് എണ്ണി തുടങ്ങിയപ്പോൾ ശശി തരൂർ മുന്നിലേക്ക് പോവുകയും ചെയ്തിരുന്നു.
പിന്നീട് രാജീവ് ചന്ദ്രശേഖർന്റെ ശക്തമായ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡർ ഉയർത്തിയ ചന്ദ്രശേഖർ അവസാന റൗണ്ടിൽ എത്തിയപ്പോൾ കാലിടറി വീഴുകയായിരുന്നു. എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന രാജഗോപാലിന് 2014 ൽ നാലാം റൗണ്ട് വോട്ട് എണ്ണുമ്പോൾ പതിനായിരത്തിനു മുകളിൽ വോട്ട് ലഭിച്ച ഇടത്താണ് രാജീവ് ചന്ദ്രശേഖർ മുന്നേറിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 15,470 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂർ വിജയിച്ചിരുന്നു. ഈ വിജയം 2024 ലും ആവർത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണ് കോൺഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക