തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥിയായി വിജയിച്ച സുരേഷ് ഗോപി ഡൽഹിക്ക് യാത്രതിരിച്ചു. വിജയിച്ച എംപിമാരുടെയും പാർട്ടി സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിൽ പങ്കെടുക്കുന്നതിന് ആയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇന്ന് ഉച്ചകഴിഞ്ഞ് അദ്ദേഹം ഡൽഹിക്ക് പുറപ്പെട്ടത്. കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ബിജെപി എംപി എന്ന നിലയിൽ ഡൽഹിയിലേക്കുള്ള തന്റെ യാത്ര അഭിമാനം നൽകുന്നതാണെന്നും ഏറെ പ്രസക്തമാണ് എന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്.
സുരേഷ് ഗോപി യാത്ര നടത്തുന്നത് കേന്ദ്രമന്ത്രിപദം ലഭിച്ചേക്കുമെന്ന പ്രചാരണങ്ങൾക്കിടയിൽ ആണ് എന്നതും പ്രസക്തമാണ്. ലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്നതാണ് ബിജെപിയുടെയും എൻഡിഎയുടെയും ഭരണത്തിന്റെ തിളക്കം എന്ന് പറഞ്ഞ അദ്ദേഹം അതിൽ ഇതുവരെ അവർക്ക് കൂടെ കൂട്ടാൻ സാധിക്കാതിരുന്ന ഒരു പ്രദേശം വന്നുചേർന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ കാര്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞത് എന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ പ്രവർത്തകരുടെ ശക്തമായ അധ്വാനം തന്റെ വിജയത്തിനു പിന്നിൽ ഉണ്ടെന്നു പറഞ്ഞ അദ്ദേഹം തന്റെ ജയം വന്നുചേർന്നത് തന്നെയാണ് ത് ബിജെപിക്കുള്ള വോട്ട് എന്ന് പറഞ്ഞു നൽകിയതാണ് എന്ന അവകാശവാദങ്ങൾ ഒന്നും താൻ നടത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ കേരളത്തിലെ വിജയത്തിന് പിന്നിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണെന്ന ഫേസ് ബുക്ക് പോസ്റ്റിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് സുരേഷ് ഗോപി കേന്ദ്ര മന്ത്രിസ്ഥാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രിസ്ഥാനം ചങ്ങലയാണെന്നും ഒന്നോ രണ്ടോ വകുപ്പുകളിൽ ഒതുങ്ങിപ്പോയാൽ ഉദ്ദേശിച്ച കാര്യങ്ങൾ ചെയ്യാനാകാതെ വരും എന്നും കേരളത്തിനുവേണ്ടി പ്രവർത്തിക്കാൻ ഇതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക