ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായി വിസ നിയമങ്ങളില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി തായ്ലന്ഡ്. രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനമാണ് തായ്ലന്ഡ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം അഞ്ച് വര്‍ഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷന്‍-ഡിജിറ്റല്‍ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്. 93 രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്കായാണ് തായ്ലന്ഡ് ഈ പദ്ധതി തയ്യാറാക്കിയത്. അതോടൊപ്പം
തായ്ലന്ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പരിഷ്കരണങ്ങള്‍. ഈ മന്ത്രിസഭ അധികാരത്തിലേറിയത് മുതല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് ഊര്‍ജം പകരാനുള്ള ശക്തമായ പദ്ധതികള്‍ നടപ്പിലാക്കിയിരുന്നു.
ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുന്നവരെയും വിദ്യാര്‍ഥികളെയും ജോലികളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവെയും ലക്ഷ്യമിട്ടാണ് തായ്ലന്ഡ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ദീര്‍ഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതലാണ് ഈ പദ്ധതി യാഥാര്‍ഥ്യമാകുക.
ഓണ്‍ലൈനായി ജോലികള്‍ ചെയ്യുന്ന ടൂറിസ്റ്റുകള്‍ക്കായി 180 ദിവസം കാലാവധിയുള്ള വിസ നല്‍കാനും തായ്ലന്‍ഡിന് പദ്ധതിയുണ്ട്. 180 ദിവസം പിന്നിട്ടാല്‍ ഇത് വീണ്ടും നീട്ടി നല്‍കും. ഇത്തരത്തില്‍ അഞ്ച് വര്‍ഷം വരെ വിദേശികള്‍ക്ക് ഓണ്‍ലൈനായി ജോലി ചെയ്ത് തായ്ലന്ഡില് താമസിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023 ല്‍ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്ലന്ഡില് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക