ദില്ലി: സിഐഎസ്എഫ് വനിതാ ഓഫിസർ എംപിയും നടിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം അട്ടിമറിയ്ക്കരുതെന്നാവശ്യപ്പെട്ട് കിസാൻ മോർച്ച നേതാക്കൾ പഞ്ചാബ് ഡിജിപിയെ സന്ദർശിച്ചു.
സംഭവത്തിൽ പക്ഷപാതപരമായി അന്വേഷണം നടത്തരുതെന്നും ആവശ്യപ്പെട്ടു. കുൽ വീദർ കൗറിന് പിന്തുണ അറിയിച്ച് കർഷക നേതാക്കൾ രംഗത്ത് വന്നതിന് പിന്നാലെയാണ് ആവശ്യമുവായി ഡിജിപിയെ കണ്ടത്.
കങ്കണ റണാവത്തിനെ അടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. മൊഹാലി പൊലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുൽവീന്ദര്‍ കൗറിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ വിശദമായ പരിശോധനയ്ക്ക് ശേഷമേ കേസ് എടുക്കൂ എന്ന് പഞ്ചാബ് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കങ്കണയ്ക്ക് മർദനമേറ്റ സംഭവത്തിൽ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥയെ ജോലിയിൽ നിന്ന് സിഐഎസ്എഫ് സസ്പെൻഡ് ചെയ്തിരുന്നു. കുൽവീന്ദറിനെതിരെ എംപിയെ തല്ലിയതിൽ വകുപ്പുതല നടപടി ഉണ്ടാകും.
പഞ്ചാബ് പൊലീസിന്റെ പരിധിയിലാണ് വിമാനത്താവളം വരുന്നത്. സംഭവത്തിന് പിന്നാലെ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അകാലിദൾ രംഗത്ത് വന്നു. പഞ്ചാബികളെ തീവ്രവാദികളായി ചിത്രീകരിക്കാൻ സമ്മതിക്കില്ലെന്ന് അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക