യൂറോകപ്പ് മത്സരത്തിൽ കളിക്കളത്തിന് ഇറങ്ങും മുൻപേ നെതർലാൻസിന് തിരിച്ചടി. സൂപ്പർതാരം ഫ്രങ്കി ഡി യോങ്ങും ടീയൂൺ കൂപ് മെയ്നേഴ്സും മത്സരം ആരംഭിക്കും മുൻപേ പുറത്തായി. പരിക്കിനെ തുടർന്നാണ് ഇരുവരും ടീമിന് പുറത്തായത്. ബാഴ്സലോണക്കാരനായ ഫ്രങ്കി ഡി യോങ്ങിന്റെ കാലുകളിൽ ആയിരുന്നു ഡച്ച് മധ്യനിരയുടെ നിയന്ത്രണം ഉണ്ടായിരുന്നത്.
പരിക്കേറ്റതിനെ തുടർന്ന് ഫ്രങ്കി ഡി യോങ്ങും ടിയൂൺ കൂപ് മെയ്നേഴ്സും പുറത്തായതിനെത്തുടർന്ന് ഇരുവരുടെയും പകരക്കാരനായി പുതിയതായി ഒരാളെ ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ബൊറൂസിയ ഡോർട്ട്മുണ്ടിനായി കളിക്കുന്ന വിങ്ങർ ഇയാൻ മാറ്റ്സനെ ടീമിൽ എത്തിച്ചിട്ടുണ്ട്. യൂറോ കപ്പിലെ നെതർലാൻസിന്റെ ആദ്യ മത്സരം പോളണ്ടുമായി ജൂൺ 16നാണ് നടക്കുക.
വായ്പാടിസ്ഥാനത്തിലാണ് ചെൽസിയിൽ നിന്ന് ഇയാൻ മാറ്റ്സൻ ഡോട്ട് മുണ്ടിനായി പന്ത് തട്ടുന്നത്. അതേസമയം ജൂൺ 16ന് പോളണ്ടുമായി ആദ്യമത്സരത്തിന് ഇറങ്ങുന്ന നെതർ ലാൻഡ്സിനെതിരെ പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയും മത്സരത്തിന് ഇറങ്ങുകയില്ല എന്ന് പോളണ്ട് ടീമും അറിയിച്ചിട്ടുണ്ട്. 35 കാരനായ ലവന്റോവ്സ്കിക്ക് തുർക്കിക്കെതിരായ പരിശീലന മത്സരത്തിനിടെ പരിക്കേറ്റിരുന്നു. ജൂൺ 21ന് ഓസ്ട്രിയക്കെതിരായി നടക്കുന്ന മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക